എംജി സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗം മാറ്റിവച്ചു. ഇടത് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള നീക്കമാണ് പ്രത്യേക സെനറ്റിന് പിന്നിലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മാറിയതിന് തൊട്ടുപിന്നാലെ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ സെനറ്റ് യോഗം വിളിക്കുകയായിരുന്നു. ഇടത് പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതോടെ പുതിയ സര്‍ക്കാരിന്റെ പ്രതിനിധി കമ്മിറ്റിയില്‍ ഇല്ലാതാകുമെന്നും ഈ ലക്ഷ്യം വച്ചാണ് ഇടത് അവനുഭാവിയായ വൈസ് ചാന്‍സലര്‍ യോഗം വിളിക്കാന്‍ നീക്കം നടത്തിയതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്പെഷ്യല്‍ സെനറ്റ് യോഗം മാറ്റിവച്ചതായി അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ സര്‍ക്കാരും ഗവര്‍ണറുമായി വിസിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 2024ല്‍ അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
എം ജി യൂണിവേഴ്സിറ്റിയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിളിച്ച സ്പെഷ്യല്‍ സെനറ്റ് മാറ്റിവച്ചു
Recent News
Keep Exploring
തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദം മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി...
Published On :
May 26, 2026
അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന് തൂഫാന്...
Published On :
May 26, 2026
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ...
Published On :
May 26, 2026
56 വര്‍ഷത്തെ സജീവരാഷ്ട്ര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ്...
Published On :
May 26, 2026
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡിഎംഒയുടെ റിപ്പോർട്ട്...
Published On :
May 26, 2026
എംജി സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗം...