കണ്ണൂർ ∙ റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിനരികിൽ ഒരുങ്ങുന്നത് 6000 ചതുരശ്ര മീറ്റർ സ്ഥലത്തെ വാഹനപാർക്കിങ് കേന്ദ്രം. 2 മൾട്ടി ലവൽ വാഹനപാർക്കിങ് കേന്ദ്രമടക്കം 2000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണു മൂന്നു മാസത്തിനുള്ളിൽ ഒരുങ്ങുക. 1000 ബൈക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം സ്റ്റേഷനും പ്രസ് ക്ലബ്ബിനും ഇടയിലുള്ള സ്ഥലത്തുണ്ടാകും. നിലവിൽ വാഹനപാർക്കിങ് കരാറെടുത്ത ഏജൻസിയുടെ കാലാവധി തിങ്കളാഴ്ച രാത്രി അവസാനിച്ചു. 2.8 കോടി രൂപയ്ക്കാണു ഗ്രാഫോൺ ഏജൻസി 3 വർഷത്തേക്ക് കിഴക്കേകവാടത്തിലെ പാർക്കിങ് കരാറെടുത്തിരിക്കുന്നത്. പാർക്കിങ് കേന്ദ്രത്തിനു മുഴുവൻ മേൽക്കൂര നിർമിച്ച് സിസിടിവി, ഫയർ എക്സ്റ്റിങ്ഗ്യൂഷർ എന്നിവ സ്ഥാപിക്കും. അഗ്നിരക്ഷാസേനയുടെ വാഹനത്തിന് എല്ലാ ഭാഗത്തുമെത്താൻ പറ്റുന്ന വിധമാണു പാർക്കിങ് ക്രമീകരിക്കുക. നിലവിലുള്ള ഏജൻസിയുടെ കരാർ തിങ്കളാഴ്ച കഴിഞ്ഞതിനാൽ ഇന്നലെ വാഹനപാർക്കിങ് കേന്ദ്രത്തിൽ ആകെ ആശയക്കുഴപ്പമായിരുന്നു. കൃത്യമായ ധാരണയില്ലാതെയാണു പുതിയ ഏജൻസി പാർക്കിങ് തുടങ്ങിയത്. പാർക്കിങ് കേന്ദ്രത്തെ മേൽക്കൂരയെല്ലാം പഴയ ഏജൻസി പൊളിച്ചുകൊണ്ടുപോയിരുന്നു. പുതിയ പാർക്കിങ് കേന്ദ്രം ഒരുങ്ങുന്നതുവരെ മേൽക്കൂരയില്ലാത്ത സ്ഥലത്തേ ഇനി പാർക്കിങ് നടക്കൂ. 3 മാസത്തിനകം പുതിയകേന്ദ്രം ഒരുങ്ങുന്നതിനാലാണു മേൽക്കൂര നിർമിക്കാത്തതെന്ന് ഏജൻസി ജീവനക്കാർ പറഞ്ഞു. സിസിടിവി, ഫയർ എക്സ്റ്റിങ്ഗ്യൂഷർ എന്നിവ സ്ഥാപിക്കും.
ഇനി ഞെങ്ങിഞെരുങ്ങില്ല; കണ്ണൂരിൽ മൂന്നു മാസത്തിനുള്ളിൽ കൂടുതൽ സൗകര്യങ്ങളൊരുങ്ങും
Recent News
Keep Exploring
തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദം മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി...
Published On :
May 26, 2026
അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന് തൂഫാന്...
Published On :
May 26, 2026
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ...
Published On :
May 26, 2026
56 വര്‍ഷത്തെ സജീവരാഷ്ട്ര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ്...
Published On :
May 26, 2026
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡിഎംഒയുടെ റിപ്പോർട്ട്...
Published On :
May 26, 2026
എംജി സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗം...