എയർ ഇന്ത്യയുടെ 70 ശതമാനം വിമാനങ്ങളിലും സാങ്കേതിക തകരാറുകളെന്ന് കേന്ദ്രം

എയർ ഇന്ത്യ കമ്പനിയുടെ 70 ശതമാനത്തോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകളുള്ളതായി കേന്ദ്ര സർക്കാർ. പാർലമെൻ്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ ഗ്രൂപ്പിൻ്റെ 267 വിമാനങ്ങളിൽ 191 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തിയതായാണ് സിവിൽ ഏവിയേഷൻ സഹമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നത്.

166 എയർ ഇന്ത്യ വിമാനങ്ങളിൽ 137 എണ്ണത്തിനും 101 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 54 എണ്ണത്തിനും പരിശോധനയിൽ ആവർത്തിച്ചുള്ള പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയതായും ഡാറ്റ വ്യക്തമാക്കുന്നു. എയർ ഇന്ത്യ ഗ്രൂപ്പ് ഫ്ലീറ്റിൽ പരിശോധിച്ച ഓരോ പത്ത് വിമാനങ്ങളിൽ ഏഴിലും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കാണിക്കുന്നുണ്ട്.

Spread the truth:

Recent News

Keep Exploring